സ്ത്രീ ധനം
രാവിലെയുള്ള തിരക്കുകള് ഒന്നുക്കഴിഞ്ഞപ്പോള്
രേവതി തന്റെ എഫ് ബി അക്കൌണ്ട് തുറന്നു. കുറെ
ഫ്രണ്ട്സ് റിക്വസ്റ്റുകള് ഉണ്ടെല്ലോ.
ഓരോന്നെടുത്തവള്നോക്കി. ആരെയും
പരിചയമില്ല. അതുകൊണ്ടുതന്നെ ആരെയും
ആഡുചെയ്തില്ല. അതില് ഒരാള് മാത്രം
അയാളെക്കുറിച്ച് സ്വയം പരിചയപ്പെടുത്തി
യിരിക്കുന്നു. ദുബായില് ഒരു കമ്പനിയില് ജോലി
നോക്കുന്നു. പിന്നെ അയാളുടെ കുറെ ഹോബികളും.
വെറുതെ ഒന്നു വായിച്ചു അത്രമാത്രം. പിറ്റേന്ന്
രേവതി എഫ് ബി തുറന്നപ്പോഴും അയാളുടെ
മെസ്സേജ് ഉണ്ട്. അന്നും അവള് ശ്രദ്ധിച്ചില്ല.
പക്ഷെ അയാള് തുടര്ച്ചയായി അവള്ക്ക് മെസ്സേജ്
ഇട്ടുകൊണ്ടെയിരുന്നു. കുറെ ദിവസം
കഴിഞ്ഞപ്പോള് അവള് അയാള്ക്ക് മറുപടികൊടുത്തു.
അയാള് അവളോട് പറഞ്ഞു ദയവായി എന്നെക്കൂടി
നിങ്ങളുടെ കൂട്ടുക്കാരനാക്കുമോ? ഞാന് എന്നും
രേവതിക്കൊരു നല്ല സുഹൃത്തായിരിക്ക
ും……അങ്ങനെ അവള് അയാളുടെ സുഹൃത്തായി .
രാഹുല് എന്നായിരുന്നു അയാളുടെ പേര്. അയാള്ക്ക്
ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഭാര്യയും മക്കളും
നാട്ടിലാണ്. മാസങ്ങള് നീണ്ട സൌഹൃദത്തിനിടയില്
അയാള് തന്റെ എല്ലാ ജീവിത പ്രശ്നങ്ങളും
രേവതിയോട് പറയുമായിരുന്നു. വലിയ സമ്പന്നമായ
കുടുംബത്തില് നിന്നാണ് അയാള് വിവാഹം
കഴിച്ചത്. പൊന്നും, പണവും ആവശ്യത്തിലേറെ
ലഭിച്ചു. ഭാര്യയോ അതിസുന്ദരിയും
ഡോക്ടറുമാണ്. അവിടെ അടുത്തുള്ള ഹോസ്പിറ്റലില്
അവള് ജോലി ചെയ്യുന്നു. പക്ഷെ രാഹുല്
ഭാര്യയുമായി ഒരിക്കലും യോജിച്ചിരുന്നില്ല.
രണ്ടുപ്പേര്ക്കും എന്തിനും രണ്ടഭിപ്രായം.
എന്തുപ്പറഞ്ഞാലും എല്ലാം വഴക്കിലെ
അവസാനിക്കൂ….അയാള് പറഞ്ഞു എനിക്ക്
രേവതിയുടെ സ്വഭാവമുള്ള പെണ്കുട്ടിയെയായിരുന്നു
താല്പര്യം. എത്ര നല്ല സ്വഭാവമാണ് രേവതിക്ക്.
രേവതിയുടെ ഭര്ത്താവ് എത്രയോ ഭാഗ്യവാനാണ്.
എല്ലാം തികഞ്ഞ ഒരു പെണ്ണിനെ ഭാര്യയായി
കിട്ടിയ അയാള് മഹാ ഭാഗ്യവാന്ത്തന്നെ. എത്ര
സുന്ദരിയാണ് രേവതി….നല്ല ജോലിയും. എന്നിട്ടും
യാതൊരുവിധ അഹങ്കാരവുമില്ല. എന്തൊരു
എളിമ……ഇങ്ങനെ ഓരോ ദിവസവും രാഹുല്,
രേവതിയെ പുകഴ്ത്തിക്കൊണ്ടിരുന്നു.
ഇതെല്ലാം കേട്ടപ്പോള് ഒരിക്കല് രേവതി
അയാളോട് ചോദിച്ചു. നിങ്ങള്
വിവാഹിതനാകുന്നതിനുമുന്പ് എന്നെ
കണ്ടിരുന്നെങ്കില് വിവാഹം കഴിക്കുമായിരുന്
നോ? എന്റെ വീട്ടില് അധികം സമ്പത്തോ,
സ്വര്ണ്ണമോ ഒന്നും ഇല്ല. സാധാരണ ഒരു കുടുംബം
.iഅതുമല്ല അന്ന് എനിക്ക് ജോലിയും ഇല്ലാരുന്നു.
രേവതി പറഞ്ഞു തീരുന്നതിനു മുന്പേ രാഹുല് പറഞ്ഞു.
രേവതിയെ ഞാന് വിവാഹത്തിന് മുന്പേ
കണ്ടിരുന്നെങ്കില് സ്വത്തോ, സ്വര്ണ്ണമോ,
ജോലിയോ ഒന്നും ഞാന് നോക്കില്ലായിരുന്നു.
നൂറുമനസോടെ വിവാഹത്തിനു സമ്മതിക്കുമായിരുന്നു.
എല്ലാം കേട്ട് രേവതി മൌനിയായി. എന്നാല്
രാഹുലിനെപ്പോലെയായിരുന്നില്ല രേവതിയുടെ
കുടുംബജീവിതം.
ഭര്ത്താവിനെയും കുട്ടികളെയും കുറിച്ച്
വാതോരാതെ സംസാരിക്കുന്ന പ്രകൃതമായിരുന്നു
അവള്ക്ക്. അവള് രാഹുലിനോട് എപ്പോഴും പറയും.
എനിക്ക് രാഹുലിനെപ്പോലെ സമ്പത്തുണ്ടായിര
ുന്നെങ്കില് ഞാനൊരിക്കലും എന്റെ
ഭര്ത്താവിനെയും, കുഞ്ഞുങ്ങളെയും വിട്ട് ഈ
അന്യനാട്ടില് ജോലിക്ക് വരില്ലായിരുന്നു. ഇവിടെ
എന്റെ ശരീരം മാത്രമേയുള്ളൂ. മനസ് എന്റെ
ഭര്ത്താവിനും, മക്കള്ക്കുമൊപ്പമാണ്. ഇതുകേട്ട
രാഹുല് പറഞ്ഞു. എന്തായാലും നാട്ടില് വരുമ്പോള്
ഞാന് രേവതിയുടെ വീട്ടില് വരും. തന്റെ സ്നേഹമുള്ള
ഭര്ത്താവിനെയും മക്കളെയും എനിക്കൊന്നുക്കാ
ണുകയും ചെയ്യാമല്ലോ. അങ്ങനെ രേവതി
നാട്ടില്പ്പോയി. അധികം വൈകാതെതന്നെ
രാഹുലും നാട്ടിലേയ്ക്ക് പോയി.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം രാഹുല്,
രേവതിയുടെ വീട്ടില് പോകുന്നു. അവള്
പറഞ്ഞുകൊടുത്ത മേൽ വിലാസത്തില് രാഹുല്
കൃത്യമായിതന്നെ വീട് കണ്ടുപ്പിടിച്ചു.
വണ്ടിയില്നിന്നിറങ്ങി അവന് കോളിംഗ് ബെല്
അടിച്ചു. ബെല്ലു കേട്ടതേ രേവതിയുടെ മുത്തകുട്ടി
ഓടിച്ചെന്നു വാതില്തുറന്നു. പരസ്പരം
നേരില്ക്കണ്ട സുഹൃത്തുക്കള് വല്ലാത്ത
സന്തോഷത്തിലായിരുന്നു. രേവതി, അവനെ
സ്വീകരിച്ചിരുത്തി. ഭര്ത്താവ് ഇപ്പോള് വരും.
അത്യാവശ്യത്തിനു പുറത്തുപ്പോയതാണ്.
പെട്ടെന്നുവരും. അത്യാവശ്യം വിശേഷങ്ങള്
സംസാരിച്ചതിന് ശേഷം അവള് അടുക്കളയില്പ്പോ
യി രാഹുലിന് ചായയും പലഹാരങ്ങളും ട്രെയില്
എടുത്തു. പലഹാരം മേശപ്പുറത്തുവെച്ചിട്ട് ചായ
കപ്പ് അവള് രാഹുലിനുനേരെ നീട്ടി. അവളുടെ
കൈയ്യില്നിന്നും ചായ അവന്റെ ജീന്സില്
തൂകി……. സോറി പറഞ്ഞുകൊണ്ടവള് ടവ്വല്
അവനുനേരെ നീട്ടി. ടവ്വല് കയ്യില് വാങ്ങി രാഹുല്
ക്ഷമയോടെ ജീന്സിലുള്ള ചായ തുടച്ചുനീക്കി.
അപ്പോള് രേവതി അവനോടുചോദിച്ചു. ചായ
കൈയ്യില്നിന്നും ഡ്രെസ്സില് തൂകിയതിന്
എന്നോട് ദേഷ്യം തോന്നുന്നുണ്ടോ? അതെന്താ
രേവതി അങ്ങനെ പറഞ്ഞത്? എനിക്ക് തന്നോട്
ദേഷ്യമോ? ഒരിക്കലും ഇല്ല. അപ്പോള് രേവതി
പറഞ്ഞുതുടങ്ങി………
പണ്ട്………ഏകദേശം ഒരു പത്തു വര്ഷങ്ങള്ക്ക്
മുന്പ്……രാഹുല് ഓര്ക്കുന്നുണ്ടാകും…ഇതുപോലെ ഒരു
പെണ്കുട്ടിയുടെ കയ്യില് നിന്നും രാഹുലിന്റെ
ഡ്രെസ്സില് ചായ തൂകിയത്…അന്ന് രാഹുല് വല്ലാത്ത
കോപത്തില് എന്തൊക്കെയോ വിളിച്ചുപ്പറഞ്ഞ
ത്. രാഹുല് ഓര്ക്കുന്നുണ്ടോ? അവന് പറഞ്ഞു.
ശരിയാണ്. അന്നുഞാന് ഒരു പെണ്ണുക്കാണാന്
പോയതായിരുന്നു. കയ്യില് ചായയും കൊണ്ടുവന്ന
പെണ്കുട്ടി. അവളുടെ കൈയ്യില്നിന്നും ചായ
എന്റെ ഡ്രെസ്സില് വീണു. അല്ല ഇതൊക്കെ
എങ്ങനെയാ രേവതി അറിഞ്ഞത്? അതൊക്കെ
ഞാന് പറയാം. പിന്നെ എന്തുകൊണ്ടായിരുന്നു ആ
വിവാഹം മുടങ്ങിയത് എന്ന് ഞാന് പറയട്ടെ? അവന്
ആകാംഷയോടെ അവളെനോക്കി.
അവള് പറഞ്ഞു. നൂറ്റന്പത് പവന്റെ സ്വര്ണ്ണവും
അതിനൊത്ത പണവും നല്കാന് ആ പെണ്കുട്ടിയുടെ
അച്ഛന്റെ കയ്യില് ഇല്ലായിരുന്നു. മാത്രമല്ല
ജോലിയുള്ള പെണ്ണുവേണം എന്ന് നിര്ബ്ബന്ധവും.
ഇതൊന്നും ബ്രോക്കെര് അറിയിക്കാതെയാണ്
രാഹുലിനെ ആ പെണ്കുട്ടിയെ കാണിക്കാന്
അവളുടെ വീട്ടില് കൊണ്ടുവന്നത്. സുന്ദരിയായ
പെണ്കുട്ടിയായിരുന്നതിനാല് ഈ വിവാഹം
നടക്കും എന്ന് കരുതി അവളുടെ ബന്ധുക്കൂടിയായ
പാവം ആ ബ്രോക്കെര്. വീടിന് തൊട്ടടുത്ത്
എത്തിയപ്പോള് ആണ് ബ്രോക്കേര് പറയുന്നത്,
ഇത്രയും ഭീമമായ തുക കൊടുക്കാന് ആ
പെണ്കുട്ടിയുടെ അച്ഛന് കഴിയില്ലെന്ന് . ഇതുകേട്ട
രാഹുല് വല്ലാതെ കോപാകുലനായി. വീടിനു
തൊട്ടടുത്ത് വന്നിട്ട് പെണ്ണുകാണാന് കൂട്ടാക്കാതെ
പോകാന് തുടങ്ങി രാഹുല്. അങ്ങനെ രാഹുല്
തിരിച്ചുപ്പോയാല് ആ പെണ്കുട്ടിയും, അവളുടെ
വീട്ടുക്കാരും വിഷമിക്കും. അതുകൊണ്ട് ഒന്നു
വന്നുക്കണ്ടിട്ടുപ്പൊയ്ക്കൂടെ എന്ന ആ സാധു
ബ്രോക്കറുടെ യാചനക്കൊടുവില് രാഹുല് കടമ
കഴിക്കാന് വേണ്ടി മാത്രമാണ് ആ
പെണ്ണുക്കാണല് ചടങ്ങിന് വന്നത്. അപ്പോഴാണ്
ചായകൊണ്ടുവന്ന പെണ്ണ് ദേഹത്ത് ചായയും
വീഴ്ത്തിയത് അല്ലെ? അപ്പോള് ദേഷ്യപ്പെട്ട്
രാഹുല് പറഞ്ഞത് ഓര്മ്മയുണ്ടോ. സ്റ്റാന്ടെര്ട്
ഇല്ലാത്ത വര്ഗ്ഗങ്ങള്…….അതുകേട്ട് ആ പെണ്കുട്ടി
എത്ര വേദനിചിട്ടുണ്ടാകും…….. പാവം…..രാഹുലി
നും അച്ഛനും സ്വത്തും സ്വര്ണ്ണവും ആയുരുന്നു
വേണ്ടത്……. ഇതെല്ലാം ശരിയല്ലേ രാഹുല്? രാഹുല്
എല്ലാം കേട്ട് വിശ്വാസിക്കാനാകാതെ ഇരുന്നു. .
അവന് ചോദിച്ചു രേവതിക്ക് ഇതെല്ലാം എങ്ങനെ
അറിയാം?
രാഹുല് എന്റെ മുഖം മുന്പ് എവിടെയെങ്കിലും
കണ്ടതായി ഓര്മ്മിക്കുന്നുണ്ടോ? അവന് പറഞ്ഞു.
ഇല്ല ഞാന് മുന്പ് ഒരിടത്തും രേവതിയെ
കണ്ടിട്ടില്ല. ആദ്യമായി കാണുന്നത് എഫ് ബിയില്
ആണ്. എന്താ താന് അങ്ങനെ ചോദിച്ചത്? രേവതി
പറഞ്ഞു .അന്ന് പത്തുവര്ഷങ്ങള്ക്ക് മുന്പ് രാഹുല് കണ്ട
പെണ്കുട്ടിയായിരുന്നു ഞാന്. .രാഹുല് എന്നെ
ഓര്ക്കാന് വഴിയില്ല. കാരണം രാഹുല് അന്ന്
ദേഷ്യത്തില് എന്റെ മുഖത്തോട്ട്
നോക്കിയില്ലെല്ലോ. നിങ്ങളുടെ മനസ്സില്
സ്വത്തും പണവുമില്ലാത്ത .സ്റ്റാന്ടെര്ട്
ഇല്ലാത്തവരല്ലായിരുന്നോ ഞങ്ങള്.
വെറുപ്പായിരുന്നു അന്ന് രാഹുലിന്റെ മുഖത്ത് ഞാന്
കണ്ടത്..അന്ന് എന്റെ അമ്മയും അച്ഛനും എത്ര
സങ്കടപ്പെട്ടെന്നോ. എന്നെക്കാണാന് വന്ന
ആദ്യത്തെ പുരുഷനായിരുന്നു രാഹുല്. എത്ര
പ്രതീക്ഷയോടെയാണ് ഞാന് രാഹുലിനു മുന്നില്
വന്നത്. രാഹുല് എന്റെ മുഖതുപ്പോലും
നോക്കിയില്ല. ഞാന് പേടിച്ച് എന്റെ കൈ
വിറച്ചാണ് അന്ന് ചായ രാഹുലിന്റെ ഡ്രെസ്സില്
വീണത്. അപ്പോള് രാഹുല് എന്തൊക്കെയോ
ദേഷ്യത്തില് പറഞ്ഞു. അതുകൂടി കണ്ടപ്പോള് ഞാന്
ആകെ വിറച്ചുപ്പോയി . ആദ്യമായി
പെണ്ണുക്കാണല് ചടങ്ങില് പങ്കെടുക്കുന്ന ഏതു
പെണ്ണിനും ഭയം ഉണ്ടാകുന്നതുപ്പോലെ
എനിക്കും സംഭവിച്ചു……
അതിനുശേഷമാണ് എന്നെ എന്റെ ഭര്ത്താവ്
വിവാഹം കഴിക്കുന്നത്. നല്ല സ്വഭാവമുള്ള
ഭര്ത്താവും നല്ല വീട്ടുക്കാരുമാണ് പിന്നീട് ദൈവം
എനിക്ക് തന്നത്. സ്ത്രീധനം ഒന്നും
ആവശ്യപ്പെട്ടില്ല. പക്ഷെ എന്റെ അച്ഛന്
സാധിക്കുന്നതില് കൂടുതല് തന്നു എനിക്ക്.
വിവാഹത്തിനുശേഷം എനിക്ക് ജോലിയും കിട്ടി.
എല്ലാം മംഗളമായിതന്നെ നടന്നു ഇതുവരെ.
ഇനിയും ദൈവം നല്ലത് വരുത്തും എന്ന് ഞാന്
പ്രതീക്ഷിക്കുന്നു. ഇതെല്ലാം കേട്ട് ഇളിഭ്യനായി
ഇരിക്കുന്ന രാഹുലിനോട് അവള് പറഞ്ഞു. രാഹുലിന്
ജീവിതത്തില് ആഗ്രഹിച്ചതില് കൂടുതല് സ്വത്തും
സ്വര്ണ്ണവും, പേരുകേട്ട കുടുംബത്തുനിന്നുള്ള
ബന്ധവും കിട്ടിയില്ലേ? എന്നിട്ടും രാഹുല് ഇന്ന്
എന്തേ ദുഖിക്കുന്നു? ജീവിതത്തില് പണവും
സ്വര്ണ്ണവും പ്രശസ്തിയും മാത്രമല്ല വലുത് എന്ന്
ഇപ്പോള് തോന്നുന്നില്ലേ രാഹുലിന്? എഫ് ബി
യില് എന്നെ പരിച്ചയപ്പെട്ടപ്പോള് എപ്പോഴും
താന് പറയുന്ന ഒരു കാര്യമുണ്ട്. രാഹുലിന്റെ
വിവാഹത്തിന് മുന്പ് എന്നെ കണ്ടിരുന്നെങ്കി
ല്….മറ്റൊന്നും നോക്കാതെ രാഹുല് എന്നെ
വിവാഹം ചെയ്തേനെയെന്ന് .അങ്ങനെ കാണാന്
ദൈവം രാഹുലിന് അവസരം തന്നിരുന്നെല്ലോ?
പക്ഷെ കണ്ടില്ല. കാണാന് കഴിഞ്ഞില്ല.
രാഹുലിന്റെ കണ്ണുനിറയെ സ്വത്തും സ്വര്ണ്ണവും
സ്റ്റാറ്റസും ആയിരുന്നു .പലര്ക്കും
സംഭാവിക്കുന്നതുപ്പോലെ രാഹുലിനും
സംഭവിച്ചു. എല്ലാം വിധിയാണ്. രാഹുലിന് എഫ്
ബി യില് എന്നെ കണ്ടിട്ട് മനസിലായില്ല. കാരണം
പെണ്ണുകാണല് ചടങ്ങില് താന് എന്നെ
കണ്ടില്ലെല്ലോ.
പക്ഷെ ഞാന് നോക്കിയിരുന്നു. രാഹുലിനെ ഞാന്
നന്നായി കണ്ടിരുന്നു….. പിന്നീട് പലപ്പോഴും
ഓര്ക്കാറുമുണ്ടായിരുന്നു. കാരണം എന്നെ
ആദ്യമായി പെണ്ണുകണ്ടത് രാഹുല്
ആയിരുന്നെല്ലോ. അതുകൊണ്ടുതന്നെ മറക്കാന്
കഴിഞ്ഞില്ല. പിന്നെ എഫ് ബി യില് താന്
മെസ്സേജ് അയച്ചപ്പോള് ആദ്യം ദേഷ്യം
തോന്നി. തുടര്ച്ചയായി മെസ്സേജ് കണ്ടപ്പോള്
എനിക്ക് മനസിലായി ഞാന് ആരെന്നു രാഹുലിന്
മനസിലായില്ലെന്ന്. അതുകൊണ്ടാണ് ഞാന് തന്നെ
സുഹൃത്താക്കിയതും. ഒരിക്കലും ഇതൊന്നും
രാഹുലിനോട് പറയണം എന്ന് കരുതിയതല്ല. പക്ഷെ
വിവാഹത്തിന് മുന്നേ എന്നെ കണ്ടിരുന്നെങ്കില്
രാഹുല് ഒന്നും നോക്കാതെ എന്നെ വിവാഹം
ചെയ്തേനെ എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ്
ഞാനിതൊക്കെ പറഞ്ഞത്………എന്നോട് ക്ഷമിക്ക്
രാഹുല്. ഒന്നും മിണ്ടാതെ രാഹുല് എഴുനേറ്റു .
യാത്രപ്പോലും പറയാതെ ഇറങ്ങി
വണ്ടിയില്ക്കയറി…….തിരിച്ചുപ്പോകുമ്പോള്
നഷ്ടബോധതാല് ഉള്ളില് കരയുകയായിരുന്നു……
നീറിപ്പുകയുകയായിരുന്നു.