വഴിയോരത്തു നോക്കുകുത്തി കണക്കെ വായിൽ നോട്ടത്തിൽ ഡോക്ടറേറ്റ് എടുക്കാൻ രാവിലെ തന്നെ സിമന്റ് പടിമേൽ ഇരുപ്പു തുടങ്ങിയതാണ് നമ്മുടെ ചങ്ങാതി "ശ്രീമാൻ രമേശ് ആൻഡ് ഫ്രണ്ട്‌സ്"...........
രമേശും കൂട്ടരും രാവിലെ തന്നെ കുളിച്ചു റെഡി ആയി വീട്ടിൽ നിന്നിറങ്ങും.... നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പിന്നെ എന്ത് ചെയ്യണം... ഒരുപാടു ഡിഗ്രികൾ നേടിയെടുത്തിട്ടുണ്ടെന്നേ ... സമയം പാഴാക്കാതെ ഇന്റർവ്യൂ നു പോകുന്നുമുണ്ട്... എന്നാൽ അതല്ലല്ലോ കാര്യം. രമേശും കൂട്ടരും എന്ന് പ്രതിപാദിച്ചതിൽ ഒരാളാണ് കഥാനായകൻ. മിസ്റ്റർ സന്തോഷ്. ആള് വളരെ പാവവും ആ കൂട്ടത്തിൽ ഏറ്റവും മികച്ച സ്വഭാവ ശുദ്ധിയുള്ള ആളുമാണ്.. എന്നാൽ ഒരു തേപ്പുകാരി വന്നു തേച്ചിട്ടു പോയത്ര !!!! കഷ്ടം തന്നെ പാവം സന്തോഷ്... കൂട്ടുകാർക്കിടെയിൽ വളരെ അധികം സഹതാപം അർഹിക്കുന്ന വ്യക്തി... തേപ്പുകാരി സ്വന്തം അയൽപക്കത്തുതന്നെ വന്നു കേറുമെന്നു ആ പാവം അറിഞ്ഞില്ല... തേപ്പുകാരി തേച്ചെന്നും പറഞ്ഞു ടിയാൻ താടിയും മുടിയും വളർത്തി ഒരു യാത്ര പോയിരിക്കുകയായിരുന്നു.... തിരികെ വന്നപ്പോ തേപ്പുകാരി സ്വന്തം കൺവെട്ടതുതന്നെ ....
കലാലയ ജീവിതത്തിൽ നാമ്പിട്ട ഒരു നവ്യ പ്രണയമാരുന്നു അവരുടേത്.. ശാരീരിക ആകർഷണമാണെന്ന് നമുക്ക് പറയാൻ പറ്റില്ല. കറുത്ത് എല്ലുമുന്തിയ സന്തോഷിനെ ആ സുന്ദരിയായ തേപ്പുകാരി എന്തിനു പ്രണയിച്ചു എന്നുള്ളത് അവ്യക്തമാണ്. കണ്ടു നിൽക്കുന്നവർക് മനസിലുദിക്കുന്ന ചോദ്യം...
ഒരിക്കലും അവരുടെ ചെയ്തികൾ ഒരുമിച്ചു നടക്കുന്നതിനു അപ്പുറം അതിരുവിട്ടിട്ടില്ല. അവരുടെ കലാലയ സംഭാഷണങ്ങളിൽ എങ്ങനെ ടഫ് ആയ സബ്ജെക്റ്റുകൾ പഠിച്ചെടുക്കണം എന്നുള്ളതരുന്നു... അതിനുമപ്പുറം അവർ പ്രണയിച്ചിരുന്നു.... എന്നാൽ സന്തോഷിനെ ഒരു ആയുധമാക്കി ടഫ് ആയ പാഠ്യ വിഷയങ്ങൾ പഠിച്ചെടുക്കുവാരുന്നോ എന്നൊരു സംശയവും സന്തോഷിനു ഉണ്ടാരുന്നു.. കലാലയത്തിൽ കത്തിജ്വലിച്ചു നിന്ന പ്രണയം ......
അധ്യയന വർഷവും കഴിഞ്ഞു കോളേജ് വിട്ടിറങ്ങിയും. ആ പ്രണയം മൂർച്ഛിച്ചു നിന്നു. ഫോൺ വിളികളിൽ അവർ അവരുടെ ഭാവി ജീവിതം സ്വപ്നം കണ്ടു... തേപ്പുകാരിക്ക് ഒരു ജോലി കിട്ടി.. സന്തോഷിനെ ഉപദേശിച്ചു ഉപദേശിച്ചു ഒരു ജോലിയിൽ പ്രവേശിപ്പിച്ചു.... സാമാന്യം കാശുള്ള സുന്ദരിയായ തേപ്പുകാരിയുടെ വീട്ടിൽ കല്യാണ ആലോചനകൾ വന്നു തുടങ്ങി. സന്തോഷിനെ അത്രക്ക് സ്നേഹിക്കുന്നത് കൊണ്ട് അവൾ സ്വന്തം വീട്ടിൽ കാര്യം അവതരിപ്പിച്ചു. സന്തോഷിൽ നിന്നും അറിഞ്ഞ വിവരങ്ങൾ വീടിനെപ്പറ്റിയും നാടിനെ പറ്റിയുമൊക്കെ വീട്ടിൽ പറഞ്ഞു.. ജാതകമുൾപ്പെടെ അയച്ചു തരാൻ നേരിട്ട് തന്നെ സന്തോഷിനോട് തേപ്പുകാരിയുടെ അച്ഛൻ പറഞ്ഞു...
തേപ്പുകാരി നിരന്തരം സന്തോഷിനെ ഫോണിൽ വിളിച്ചു കരഞ്ഞു പറഞ്ഞു "" സന്തോഷ് ദയവു ചെയ്തു നിന്റെ വീട്ടിൽ പറയു""
" ഇവിടെ എല്ലാം ഓക്കേ ആണ്"
അവിടുത്തെ അച്ഛനോട് എന്റെ അച്ഛനെ ഒന്ന് വിളിക്കാൻ പറയു ..
അതല്ലേ അതിന്റെ മര്യാദ...
സന്തോഷാകട്ടെ നമ്മുടെ പഴയ വായിൽ നോട്ടത്തിൽ ഡോക്ടറേറ്റിന് പഠിക്കുന്ന കൂട്ടത്തിൽ ഒരുത്തനെ കൊണ്ട് തേപ്പുകാരിയുടെ അച്ഛനോട് സംസാരിപ്പിച്ചു..
അറിയാവുന്ന ഒരു ബന്ധുവിനെ കൊണ്ട് സന്തോഷിന്റെ നാട്ടിൽ അന്വേഷിച്ചപ്പോളാണ്.. കള്ളികൾ എല്ലാം പുറത്തു വരുന്നത്.. അവിടെ വീട്ടുകാരും വീടും എല്ലാം മാറിയിരിക്കുന്നു. തേപ്പുകാരിയോട് പറഞ്ഞത് മുഴുവൻ കള്ളം .പുരനിറഞ്ഞു നിൽക്കുന്ന പെങ്ങൾ.മദ്യപാനിയായ അച്ഛൻ.'അമ്മ തളർന്നു കിടക്കുന്നു....
തേപ്പുകാരിയുടെ ബന്ധു പുച്ഛത്തോടെ തേപ്പുകാരിയുടെ അച്ഛനോട് തട്ടിക്കേറി.. " താനെന്താ എന്നെ കളിയാക്കുവാനോ?"
" തന്റെ മോൾ കണ്ടു പിടിച്ചിരിക്കുന്ന ചെക്കൻ ആള് കൊള്ളാല്ലോ"
അവൻ എന്തേലും സത്യം പറഞ്ഞിട്ടുണ്ടോ അവളോട്...
തേപ്പുകാരിയുടെ അച്ഛൻ ആക്രോശത്തോടെ " മതിയാക്കു നിന്റെ പട്ടി പ്രേമം"...
അവൻ ചതിയനാ ...
കണ്ടില്ലേ ഞാൻ നിന്റെ വാക്കും കേട്ട് ആ ബന്ധുവിന്റെ മുൻപിൽ തല തായ്തി നിക്കേണ്ടി വന്നു....
" ഇല്ല അച്ഛാ സന്തോഷ് കള്ളം പറയില്ല...."
ഞാൻ വിളിക്കാം സന്തോഷിനെ
ഫോൺ എടുത്തു വിളിച്ചു ചോദിച്ചു ഈ അറിഞ്ഞതൊക്കെ സത്യമാണോ ...
മറു ഭാഗത്തു നിന്നും ഒന്നും കേൾക്കുന്നില്ല
"പറ "
ഫോൺ കട്ട് ആയി
തേപ്പുകാരിക് മനസ്സിൽ സന്തോഷിനോടുള്ള അധിക പ്രണയപാരവശ്യം കൊണ്ട് അച്ഛനോട് പറഞ്ഞു
" പണമൊക്കെ നമ്മൾ ഉണ്ടാക്കുന്നതല്ലേ അച്ഛാ....
അച്ഛനും അമ്മയും ഒരു കാലത്തു ഒന്നുമില്ലാത്തവർ അല്ലാരുന്നൂന്നോ
eഇപ്പൊ eഇത്രയും വരെ എത്തിയില്ലെ...
'ശേരി നീ എന്റെ മകളായി പോയില്ലേ... ഞാൻ നാളെ പോകാം അവരുടെ വീട്ടിലേക്..."
തേപ്പുകാരി ഉടനെ സന്തോഷിനെ വിളിച്ചറിയിച്ചു...
" അയ്യോ വേണ്ട വരണ്ട... "
നീ എനിക്ക് സമയം താ"
ഇല്ല സന്തോഷേ അച്ഛൻ വരട്ടെ അതിനു എന്താ??
ഉടനെ സന്തോഷന്റെ ഭാവം മാറി
" ഓ നൈസ് ആയി നീ ഒഴിവാക്കുകയാ അല്ലെ""
" ഏയ് സന്തോഷേ നീ എന്താ പറയുന്നത്.. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറയരുത്.....
എടി നിന്നെ എനിക്ക് മനസിലായി.. ഏതവനടി നിന്നെ കെട്ടാൻ വരുന്നത് .. എനിക്ക് കാര്യം മനസിലായി"
സന്തോഷ് നീ ഇത്രയും കള്ളം എന്നോട് പറഞ്ഞിട്ടും നിന്നെ വേണമെന്നുള്ള കൊണ്ടാണ് ഇത്രയും സഹിക്കുന്നത്..
" എടി എനിക്ക് എന്റെ വീട്ടിൽ പറയാൻ പറ്റില്ല "
അതോടെ ഒരു പ്രണയത്തിന്റെ അവസാനവും ഒരു തേപ്പുകാരി ഉടലെടുക്കുകയും ചെയ്തു.
തേപ്പുകാരി നഷ്ടപെട്ട സന്തോഷ് കൂട്ടുകാരോടൊക്കെ തന്നെ ചതിച്ച തേപ്പുകാരിയുടെ കഥ വിവരിച്ചു കൊണ്ടിരുന്നു. എന്തായാലും കൺ വെട്ടത്തു താനെ അവൾ സന്തോഷത്തോടെ ജീവിക്കുന്നു. സന്തോഷ് സഹതാപവും പിടിച്ചു പറ്റി പഴയ തേപ്പുകാരിയുടെ കഥയും മറ പിടിച്ചു കൊണ്ട് വേറെ ഒരു കാമിനിക്കായി സിമെന്റ് പടിയിൽ കാത്തിരിക്കുന്നു.
