മുഖപുസ്ത്തകത്തിന്റെ താളുകൾ തിരയുന്നതിന്റെ ഇടയിലാണ് ആ മുഖം എന്റെ കണ്ണിൽപെട്ടത് എന്തോ ഒന്ന് എനിക്കറിയില്ല,എന്തിനാണ് ഞാൻ അവളെ കണ്ടത് എന്ന് ചിലപ്പോൾ ഓർത്തു പോകും........ചിലർ അങ്ങനെയാണ് ഒരുപാട് മോഹിപ്പിക്കും മോഹങ്ങൾ മോഹങ്ങൾ മാത്രമായി ഒതുക്കും.ആ ചിരി ഒന്ന് നേരിട്ട് കാണണമെന്ന് ഉള്ളിൽ ഒരു കൗതുകം ആ തീരുമാനം ഋതുഭേദങ്ങൾക്കപ്പുറം മനോഹരമായ ഒന്നിനെ എനിക്ക് നൽകി എന്റെ അമ്മുവിനെ നിമിഷനേരത്തിന്റെ ആയുസേ എന്റെ വികലമായ ചിന്തകൾക് ഉണ്ടായിരുന്നൊള്ളു എന്നത് സത്യം കേവലം ഒരു അടിക്കുറിപ്പ് വായിക്കുന്ന നേരം അല്ലെങ്കിൽ നിമിഷങ്ങൾ നീണ്ടു നിന്ന ഒരു ഫോൺ കാൾ നൽകിയ ഉത്തരങ്ങൾ അവയ്ക്കപ്പുറം അമ്മു എന്ന ഞാൻ നെയ്ത സ്വപ്നത്തിനു ആയുസിണ്ടാവില്ല എന്ന് കരുതി "അമ്മു 17 വയസ് മാത്രമുള്ള ഈ കുഞ്ഞനുജത്തി ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ നിങ്ങളുടെ സഹായം വേണം ബ്ലഡ് ക്യാൻസർ മൂലം എറണാകുളത്തു ചികിത്സയിലാണ് അമ്മു ഇപ്പോൾ, ഏകദേശം 40 ലക്ഷം രുപയോളം ചിലവ് വരുന്ന ഓപ്പറേഷന് സുമനസുകളുടെ സഹായം തേടുന്നു"
ആർക്കാണ് തെറ്റ് പറ്റിയത് ഫേസ്ബുക്കിൽ ഇതുപോലെ ഒരുപാട് സഹായഅഭ്യർത്ഥനകൾ നമ്മൾ കാണാറുണ്ട് ഏതൊരു സാധാരണകാരനെയും പോലെയും ഒരു നിമിഷത്തെ വേദനയ്ക്കും പിന്നീട് മുഖപുസ്തകത്തിൽ മാറി മാറി വരുന്ന നിറമുള്ള കാഴ്ചകൾക്കും ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്കും മുൻപിൽ അമ്മു ഒരു ഓർമ്മ മാത്രമായി മാറുമെന്ന് കരുതിയ എനിക്കോ തെറ്റിയതെന്നു മനസിലാക്കാൻ ഒരുപാട് സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. ഒരിക്കൽ പോലും നേരിട്ട് കൺണ്ടിട്ടില്ല,ഒന്നും സംസാരിച്ചിട്ടില്ല പക്ഷെ ഒന്നറിയാം പ്രണിയിക്കാൻ ഇതൊന്നും നിർബന്ധം അല്ലായെന്നതു .കൂട്ടുകാരുടെ മുൻപിൽ ജാഡകാണിക്കാൻ ഞാനും പലവട്ടം പ്രണയിച്ചിട്ടുണ്ട് അല്ലെങ്കിൽ പ്രണയത്തെ തേടി പോയിട്ടുണ്ട് അതുoഅല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് ഇതാണ് പ്രണയമെന്നു പക്ഷെ ഇന്ന് പ്രേമം എന്ന വാക്കിന് അമ്മു എന്നൊരു അർഥം കൂടിയുണ്ട് അത്രമാത്രം ഞാൻ അവളെ പ്രണയിക്കുന്നു. പിന്നീടഅങ്ങോട്ടുള്ള ഓരോ ദിവസങ്ങൾ അവളെ കാണാനുള്ള ശ്രമങ്ങൾ ആയിരുന്നു വല്ലാത്തൊരുമാറ്റം ഞാൻ അനുഭവിച്ചു തുടങ്ങി അവളോടുള്ള ഇഷ്ട്ടം എന്നെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.എന്തുകൊണ്ട് അമ്മു എന്ന ചോദ്യത്തിന് ഇന്നും ഉത്തരം ഇല്ല അവളെ കാണാതെ അറിയാതെ എന്റെ ചിന്തകളിലൂടെ ഓരോ നിമിഷവും അവളെ ഞാൻ എന്റേത് മാത്രമാക്കി മാറ്റി.പലവട്ടം ഹോസ്പിറ്റലിൽ ചെന്നിരുനെങ്കിലും അവളെ കാണാൻ സാധിച്ചിരുന്നില്ല എഞ്ചിനീയറിംഗ് പഠനത്തിനിടയിലെ 15 ദിവസം നീണ്ടു നിന്ന ലീവ് അങ്ങനെ എന്നെ പരീക്ഷിച്ചുകൊണ്ട് കടന്നു-പോയി ഒന്ന് കാണുക എന്ന മോഹം മോഹമായി തന്നെ തുടർന്നു അവൾക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലാലോ എന്ന എന്റെ ചിന്ത എന്നെ വല്ലാതെ മുഷിപ്പിച്ചു അപ്പോളാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ തോന്നിയത് അത് ഫലം കണ്ടു എന്ന് വേണം കരുതാൻ കത്തെഴുതി ഒരു മാസങ്ങൾക്കു ശേഷം എനിക്ക് റിപ്ലൈ ലഭിച്ചു pmo ന്റെ പ്രതീക്ഷയുടെ ഒരു പുല്നാമ്പു എന്നിൽ അവശേഷിച്ചു എന്നുവേണം പറയാൻ വളരെ സന്തോഷം ആയി അപ്പോളേക്കും അമ്മുവിൻറെ ഒരു ഓപ്പറേഷൻ കഴിഞ്ഞിരുന്നു അങ്ങനെ അമ്മുവിൻറെ കുടുംബം എന്നെ കുറിച്ച അറിയുകയും അവരുടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു പെട്ടന്ന് തന്നെ ഞാൻ ആ കുടുംബത്തിലെ ഒരു അംഗം ആയി മാറിയിരുന്നു പിന്നീട് ഓരോദിവസും ഞാൻ അവളെകുറിച്ചഅറിഞ്ഞു.ഒരിക്കൽ അവൾ എന്നോട് സംസാരിച്ചു അമ്മ എന്നെ കുറിച്ചെല്ലാം അവളോട് പറഞ്ഞിരുന്നു പക്ഷെ സന്തോഷത്തിനപ്പുറം വേദനയുടെ ഒരു കൂമ്പാരമായിരുന്നു അത് എന്നിൽ ഏൽപിച്ചത്...."ഏട്ടൻ എന്നാ എന്നെ കാണാൻ വരുന്നേ ,അല്ലെങ്കിൽ വേണ്ട ഇപ്പൊ എന്നെ കണ്ടാ എനിക്ക് തന്നെ പേടിയാ
മുടിയൊന്നും ഇല്ലേ... പിന്നെ മേലാകെ നീരുവന്ന് ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റണില്ല ചേട്ടൻ കാണേണ്ട അതാ ......അപ്പോഴേക്കും ശബ്ദം ഇടറിയിരുന്നു എനിക്ക് സംസാരിക്കാനുള്ള ശേഷി നഷ്ട്ടപെട്ടതോ വാക്കുകൾ എന്നെ കൈവിട്ടതോ എനിക്കറിയില്ല ഒന്നും പറയാതെ ഫോൺ വെച്ചു ഈ ജന്മം മുഴുവൻ സംസാരിച്ചാലും തീരാത്ത അത്രയും എനിക്ക് പറയാൻ ഉണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല ചിലനേരങ്ങളിൽ സംസാരിക്കാൻ ശബ്ദം നിർബന്ധം ആയിരുന്നില്ല അവൾക്കു കേൾക്കാൻ കഴിഞ്ഞിരിക്കണം എന്റെ മനസ് .അമ്മുവിനെ വന്നു ഞാൻ കാണും കയ്യിൽ ഒരു സമ്മാനവുമായി അവൾക്കു കൊടുക്കാൻ എന്റെ കൈയിൽ എന്റെ പ്രണയം അല്ലാതെ മറ്റൊന്നും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം അവളോട് അത് പറയാൻ ചേർത്തുനിർത്തി ഞാനുണ്ടാകും കൂടെ എന്ന് നെഞ്ചിൽ തട്ടി പറയാൻ ഞാൻ കൊതിച്ചിരുന്നു.പിന്നീട് ഞാൻ വിളിച്ചില്ല വിളിക്കാൻ എനിക്ക് പേടിയായിരുന്നു അന്ന് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു പുതുമണ്ണിന്റെ മണം എന്റെ മൂക്കിൽ തറച്ചു കയറി ഉറുമ്പുകൾ ചുമരുകൾ തേടി അലഞ്ഞു അവയ്ക്കു മഴ ഇഷ്ട്ടപ്പെട്ടില്ല എന്ന് തോനുന്നു അന്ന് ഞാൻ കണ്ട സ്വപ്നത്തിൽ അവൾക്കു ഭംഗി കൂടി വരുന്നതായി എനിക്ക് തോന്നി,എന്റെ നെറ്റിയിൽ ചുംബിച്ച ചുണ്ടുകൾക്ക് വല്ലാത്തൊരു ചുവപ്പായിരുന്നു ,മുഖത്തുനിന്നും കരുവാളിപ്പ് മാഞ്ഞിരുന്നു,കണ്ണുകൾക്ക് സ്പടികം പോലെ തിളക്കം വെച്ചിരുന്നു അവൾ ഒരുപാട് സ്നേഹിച്ചിരുന്ന മുടിയിഴകൾ എന്റെ വിയർപ്പുപാകിയ നെഞ്ചിൽ തളർന്നുറങ്ങുന്നുണ്ടായിരുന്നു അന്തരീക്ഷത്തിലെ തണുപ്പിന് എന്റെ ശരീരത്തെ തണുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല അവളുടെ വിരലുകൾ എന്റെ കൈകളെ കോർത്തുകെട്ടിയിരുന്നു അപ്പോഴേക്കും ഒരു വിളക്കിന്റെ വെളിച്ചം എന്റെ കണ്ണുകളെ മറച്ചു എങ്ങലുകൾ എന്റെ കാതിനെയും .......
