ഒാർമയുടെ മച്ചകത്ത്, പട്ടിൽ പൊതിഞ്ഞ് ഞാനും സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഒരു പ്രണയം..... അതെ എന്റെ ആദ്യ പ്രണയം... അപ്പോ ഇങ്ങളെല്ലാരും വിചാരിക്കിണ്ടാവും പിന്നേം കൊറേ പ്രണയം ഞമ്മക്കിണ്ടായിരുന്നെന്ന്....
ഇങ്ങളെന്ത് പണ്ടാരം വേണേലും വിജാരിച്ചോളിം, ഇപ്പോ, തൽക്കാലം ഇത് വെച്ച് തിരുപ്പതിയാവിൻ... എന്നാപ്പിന്നെ ഞാനൊരു തേങ്ങയടിച്ച് ഐശ്വര്യത്തോടങ്ങട് തൊടങ്ങട്ടേ....
ഞാൻ നാലാംക്ലാസിൽ പഠിക്കണ സമയം... സ്ക്കൂൾ വിട്ടാൽ വേഗം ചായയും കുടിച്ച്, ഞമ്മള് ബാഗും എടുത്തോടും.... ട്യൂഷനാണേ... പാലത്തിന്റെ അപ്പറത്തെ ഉണ്ണിമോൾ ചേച്ചീടെ വീട്ടിൽ... സ്ക്കൂളിൽ പോയില്ലേലും ഞമ്മളൊരീസം പോലും ട്യൂഷൻ മൊടക്കൂല... എന്റെ പഠിക്കാനുള്ള ഉത്സാഹം കണ്ട്, ഇങ്ങളിപ്പോ അത്ഭുതപ്പെടുന്നുണ്ടാവൂല്ലേ...? ഞമ്മളമ്മക്കും ഭയങ്കര അത്ഭുതായിര്ന്ന് ന്റെ ട്യൂഷൻ ത്വര കണ്ടിട്ട്.... എന്നാ ഇപ്പഴേലും ഞാനാ സത്യം അങ്ങട്ട്
തൊറന്ന് പറയട്ടെ, നുമ്മടെ ട്യൂഷൻ ചേച്ചിയ്ക്ക് കൊടുക്കാൻ മനുവേട്ടൻ എന്നും ഒരു കത്ത് തരും... വെറും കത്തല്ല , love letter.. കൂടെ കൈകൂലിയായിട്ട് രണ്ടുറുപ്പിയേം... പിറ്റേന്ന് ആ രണ്ടുറുപ്പ്യക്ക് ഏന്തിനിക്കാന്റെ പീട്യേന്ന് പുളിയച്ചാറും കടിച്ചാപറിച്ചിയും വാങ്ങണ്ടതോർക്കുമ്പോ, ഏത് ട്യൂഷനാ മൊടക്കാൻ തോന്ന്യാ...? ട്യൂഷൻ കഴിഞ്ഞിറങ്ങാൻ നേരത്ത്, ചേച്ചി മനുവേട്ടനു കൊടുക്കാൻ ഒരു മറുപടി കത്തും തരും, കൂടെ പേരക്കയോ മാങ്ങയോ അങ്ങനെന്തേലും... എന്നിട്ട്, എന്നോട് പറയും ഇതൊരിക്കലും പൊട്ടിച്ച് വായിക്കരുതെന്ന് ഭയങ്കാവിലെ ഭഗവതീനെ പിടിച്ച് സത്യോം ചെയ്യിപ്പിക്കും... ട്യൂഷൻ കഴിഞ്ഞ് വീട്ടിൽക്ക് വരുന്ന വഴി, വടക്കത്തെ വീടിന്റെ വളവിൽ വെച്ചാണ് അച്ഛമ്മ പറയാറുള്ള കാര്യം ഒാർമ വന്നത്
''കുട്ടികളെന്ത് തെറ്റ് ചെയ്താലും ദൈവം ശിക്ഷിക്കില്ലാന്ന്'' അപ്പോ, പറഞ്ഞ സത്യം മനസിൽന്ന് മായിച്ചിട്ട്, ആ കത്തങ്ങട്ട് പൊട്ടിച്ച് വായിക്കും, വായനയും കഴിഞ്ഞ് ഒന്നും ചെയ്യാത്ത മട്ടിൽ ''നീലാകാശം പീലിവിരിയ്ക്കും പച്ച തെങ്ങോല'' എന്ന് പാടീട്ട് നിഷ്കളങ്കതയോടൊരു നടപ്പുണ്ട്... പിന്നയങ്ങോട്ട് അവർ കത്തിലൂടെ കൈമാറിയ രഹസ്യങ്ങളും ഉമ്മകളുമെല്ലാം ആദ്യം സ്വീകരിക്കുന്നത് ഞാനായേ... അവരിതൊന്നുമറിയാതെ , പിന്നേയും അവർക്കിടയിലെ പ്രണയ ഹംസമായ് എന്നെ പറത്തി കൊണ്ടിരുന്നു...
തൊറന്ന് പറയട്ടെ, നുമ്മടെ ട്യൂഷൻ ചേച്ചിയ്ക്ക് കൊടുക്കാൻ മനുവേട്ടൻ എന്നും ഒരു കത്ത് തരും... വെറും കത്തല്ല , love letter.. കൂടെ കൈകൂലിയായിട്ട് രണ്ടുറുപ്പിയേം... പിറ്റേന്ന് ആ രണ്ടുറുപ്പ്യക്ക് ഏന്തിനിക്കാന്റെ പീട്യേന്ന് പുളിയച്ചാറും കടിച്ചാപറിച്ചിയും വാങ്ങണ്ടതോർക്കുമ്പോ, ഏത് ട്യൂഷനാ മൊടക്കാൻ തോന്ന്യാ...? ട്യൂഷൻ കഴിഞ്ഞിറങ്ങാൻ നേരത്ത്, ചേച്ചി മനുവേട്ടനു കൊടുക്കാൻ ഒരു മറുപടി കത്തും തരും, കൂടെ പേരക്കയോ മാങ്ങയോ അങ്ങനെന്തേലും... എന്നിട്ട്, എന്നോട് പറയും ഇതൊരിക്കലും പൊട്ടിച്ച് വായിക്കരുതെന്ന് ഭയങ്കാവിലെ ഭഗവതീനെ പിടിച്ച് സത്യോം ചെയ്യിപ്പിക്കും... ട്യൂഷൻ കഴിഞ്ഞ് വീട്ടിൽക്ക് വരുന്ന വഴി, വടക്കത്തെ വീടിന്റെ വളവിൽ വെച്ചാണ് അച്ഛമ്മ പറയാറുള്ള കാര്യം ഒാർമ വന്നത്
''കുട്ടികളെന്ത് തെറ്റ് ചെയ്താലും ദൈവം ശിക്ഷിക്കില്ലാന്ന്'' അപ്പോ, പറഞ്ഞ സത്യം മനസിൽന്ന് മായിച്ചിട്ട്, ആ കത്തങ്ങട്ട് പൊട്ടിച്ച് വായിക്കും, വായനയും കഴിഞ്ഞ് ഒന്നും ചെയ്യാത്ത മട്ടിൽ ''നീലാകാശം പീലിവിരിയ്ക്കും പച്ച തെങ്ങോല'' എന്ന് പാടീട്ട് നിഷ്കളങ്കതയോടൊരു നടപ്പുണ്ട്... പിന്നയങ്ങോട്ട് അവർ കത്തിലൂടെ കൈമാറിയ രഹസ്യങ്ങളും ഉമ്മകളുമെല്ലാം ആദ്യം സ്വീകരിക്കുന്നത് ഞാനായേ... അവരിതൊന്നുമറിയാതെ , പിന്നേയും അവർക്കിടയിലെ പ്രണയ ഹംസമായ് എന്നെ പറത്തി കൊണ്ടിരുന്നു...
ഇതിപ്പോ, ന്റെ ആദ്യപ്രണയം പറയാന്ന് പറഞ്ഞിട്ട്, പറഞ്ഞത് മൊത്തം വേറെ കഥയാല്ലോ... ഒരു പഞ്ചിന് പറഞ്ഞതാ... അതോണ്ടിപ്പോ എന്നെ പറ്റിയൊരു ധാരണയായല്ലോ...
ഭയങ്കാവിലെ മകരചൊവ്വാ ഉത്സവവും കഴിഞ്ഞ്, പിറ്റേന്ന് ഉത്സവ പറമ്പീന്ന് മേടിച്ച ചുവപ്പിൽ വെള്ളി കളറോടു കൂടിയ കുത്തുകളുള്ള ചുറ്റുവളയും ഇട്ട് സ്ക്കൂൾ ഗ്രൗണ്ടിൽ ഗമയിലിങ്ങനെ നടക്കായിരുന്നു... ഉള്ളിലെവിടേയോ പുതിയ വളയെ പറ്റി ഒരുത്തി പോലും നല്ലത് പറയാത്ത വിഷമവും ഉണ്ട്.... അപ്പഴാണ് കൂടെ പഠിക്കണ ഷൈലേഷ് നുമ്മടെ കൈയ്യും പിടിച്ച് വെച്ചിട്ട്, ''അയിലാവ്യൂ'' എന്ന് പഞ്ഞൊരൊറ്റോട്ടം.. ഞമ്മളെന്തോ പോയ അണ്ണാനെ പോലെ ഒരു നിൽപ്പങ്ങണ്ട്, നിന്ന്...
പിറ്റേന്നോൻ , ക്ലാസിൽക്ക് ഒരു മാങ്ങ കൊണ്ടന്ന്.... കളിക്കാൻ ബെല്ലടിച്ചപ്പോ, അതെല്ലാർക്കും മുറിച്ചും കൊടുത്തു... എനിക്ക് എല്ലാരേക്കാളും വല്ല്യേ കഷ്ണം മുറിച്ച് തന്നിട്ട്, ഒാൻ ഇന്നോട് പിന്നേം പറഞ്ഞ് ''അയിലാവ്യൂന്ന്''....
അന്ന് സ്കൂൾ വിട്ട് ഞാൻ പോകാൻ നിൽക്കുമ്പോ, ഒാനെന്നെ നോക്കിയൊരു പാട്ട് പാടി ''ലജ്ജാവതിയേ, നിന്റെ കള്ളകടകണ്ണിൽ...''(ഫോർ ദ പീപ്പിൾ റിലീസായ സമയം) അത് കേട്ടപ്പോ, നുമ്മടെ കുഞ്ഞുമുഖത്തൊരു നാണം, ഉണ്ടാവാതിരുന്നിട്ടുണ്ടാവില്ല...
അന്ന് സ്കൂൾ വിട്ട് ഞാൻ പോകാൻ നിൽക്കുമ്പോ, ഒാനെന്നെ നോക്കിയൊരു പാട്ട് പാടി ''ലജ്ജാവതിയേ, നിന്റെ കള്ളകടകണ്ണിൽ...''(ഫോർ ദ പീപ്പിൾ റിലീസായ സമയം) അത് കേട്ടപ്പോ, നുമ്മടെ കുഞ്ഞുമുഖത്തൊരു നാണം, ഉണ്ടാവാതിരുന്നിട്ടുണ്ടാവില്ല...
വീട്ടിൽ ചെന്നപ്പോ, എല്ലാം പറയണകൂട്ടത്തിൽ അയിലാവ്യൂ കഥയും പറഞ്ഞ് പോയി... എന്നിട്ട് അമ്മയോടൊരു ചോദ്യവും ''വലുതായാൽ ഇനിക്കോനെ കല്ല്യാണം കഴിച്ച് തരോ അമ്മേ?'' എന്ന്... നോക്കണേ, എന്തോരു നിഷ്കളങ്കതേണല്ലേ എനിക്ക്...?
അപ്പോ അമ്മ പറയ്യാ '' ഷൈലേഷ് നമ്മുടെ കുടുംബക്കാരനാ, നിന്റെ ആങ്ങളെയായിട്ട് വരും, ആങ്ങളയും പെങ്ങളും കല്ല്യാണംകഴിക്കാൻ പാടില്ല'' എന്ന്.... പിന്നെ ഞാൻ അതെന്താന്ന് ചോദിച്ചപ്പോ, പറയ്യാ, അത് കുട്ടികളറിയേണ്ട കാര്യല്ലാന്ന്.... എന്നാലും എന്റെയുള്ളിൽ ആ സംശയം അങ്ങനെ കിടന്നു,എന്താപ്പോ ആങ്ങളയും പെങ്ങളും കല്ല്യാണം കഴിച്ചാല്...!!!! നുമ്മളത് ചെന്ന് ട്യൂഷൻ ടീച്ചറോട് ചോദിച്ച്, പറഞ്ഞ് തന്നില്ലേൽ മറ്റേ കത്തിന്റെ കാര്യം വീട്ടിൽ പറയൂന്ന് ഭീഷണിപ്പെടുത്തിയപ്പോ സംശയം ചേച്ചി തീർത്ത് തന്ന്.. ആങ്ങളയും പെങ്ങളും കല്ല്യാണം കഴിച്ചാൽ ഉണ്ടാകുന്ന കുട്ടിക്ക് കൈയും കാലും ചെലപ്പോ, ബുദ്ധീം ഉണ്ടാവൂലാന്ന്... പിന്നെ അന്ന് തൊട്ട് അയിലാവ്യൂ വേണ്ടാന്ന് വെച്ച് ഞങ്ങൾ ആങ്ങളയും പെങ്ങളും ആവാന്ന് വിചാരിച്ച്, അതോണ്ട് പിന്നെ ഒാനിനിക്ക് മുറിച്ച് തരണ മാങ്ങേടെ വലിപ്പം പിന്നെ പിന്നെ കൊറഞ്ഞ് വന്ന്..
അപ്പോ അമ്മ പറയ്യാ '' ഷൈലേഷ് നമ്മുടെ കുടുംബക്കാരനാ, നിന്റെ ആങ്ങളെയായിട്ട് വരും, ആങ്ങളയും പെങ്ങളും കല്ല്യാണംകഴിക്കാൻ പാടില്ല'' എന്ന്.... പിന്നെ ഞാൻ അതെന്താന്ന് ചോദിച്ചപ്പോ, പറയ്യാ, അത് കുട്ടികളറിയേണ്ട കാര്യല്ലാന്ന്.... എന്നാലും എന്റെയുള്ളിൽ ആ സംശയം അങ്ങനെ കിടന്നു,എന്താപ്പോ ആങ്ങളയും പെങ്ങളും കല്ല്യാണം കഴിച്ചാല്...!!!! നുമ്മളത് ചെന്ന് ട്യൂഷൻ ടീച്ചറോട് ചോദിച്ച്, പറഞ്ഞ് തന്നില്ലേൽ മറ്റേ കത്തിന്റെ കാര്യം വീട്ടിൽ പറയൂന്ന് ഭീഷണിപ്പെടുത്തിയപ്പോ സംശയം ചേച്ചി തീർത്ത് തന്ന്.. ആങ്ങളയും പെങ്ങളും കല്ല്യാണം കഴിച്ചാൽ ഉണ്ടാകുന്ന കുട്ടിക്ക് കൈയും കാലും ചെലപ്പോ, ബുദ്ധീം ഉണ്ടാവൂലാന്ന്... പിന്നെ അന്ന് തൊട്ട് അയിലാവ്യൂ വേണ്ടാന്ന് വെച്ച് ഞങ്ങൾ ആങ്ങളയും പെങ്ങളും ആവാന്ന് വിചാരിച്ച്, അതോണ്ട് പിന്നെ ഒാനിനിക്ക് മുറിച്ച് തരണ മാങ്ങേടെ വലിപ്പം പിന്നെ പിന്നെ കൊറഞ്ഞ് വന്ന്..
പിന്നീട് വലുതായി വിവരോം വലുപ്പോം വെച്ചപ്പഴാണ്, ഒാൻ ഇമ്മളെ ഒരു വകേലും ആങ്ങളെല്ലാന്നും അമ്മ നുമ്മളെ വഞ്ചിച്ചതാന്നും പിടികിട്ടിയേ... ന്നാലും ന്റെ അമ്മേ, ഇങ്ങക്കീ ചതി ഇന്നോട് വേണേര്ന്നാ.. അങ്ങനെ ഒാസിക്കൊരു ആങ്ങളേനെ കിട്ടി...
ഒാൻ പിന്നെ ഏതോ പെണ്ണിനെ പ്രേമിച്ച്, ഒാളെ ചാടിച്ച് കൊണ്ടന്നൂന്നൊക്കെ പറയുന്നത് കേട്ട്... അങ്ങനെ ഇന്നലെ ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോ, ഒാളും ഒാനും കൂടി ബൈക്കിൽ പോണത് കണ്ടപ്പോ, അമ്മ അന്നങ്ങനെ പറഞ്ഞില്ലേൽ ഞാനല്ലേ അവിടെയിരിക്കേണ്ടതെന്ന് വെറുതേനെ ഒാർത്തുപ്പോയി...
NB; നാട്ടുക്കാരും കുടുംബക്കാരും ഈ പ്രതയിൽ ഇല്ല എന്ന വിശ്വസത്തോടെ എഴുതിയതാണ്. ഇനിയിപ്പോ ഉണ്ടേലും, ഞാൻ ഇങ്ങളുദ്ദേശിക്കണ ജയന്റെ മോളല്ല, ന്റെ വീട് റേഷൻകടേന്റെ അപ്പറത്തുമല്ല.
