അവളുടെ വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടപ്പോൾതന്നെ എനിക്ക് എന്തോയൊരു പന്തികേട് തോന്നി.
ഞാൻ ഡയൽ ചെയ്തു.
എന്നെത്തേയുംപോലെ ഞാൻ തുടങ്ങി...
"ഹാ, എന്തെടീ പറയ്..."
ഇല്ല. മറുപടിയില്ല...
ഞാനൊന്ന് മൊബൈൽ നോക്കി.
നാല്, അഞ്ച്, ആറ്...
ഇൻ കോൾ ടൈമർ ഓടുന്നുണ്ട്.
നാല്, അഞ്ച്, ആറ്...
ഇൻ കോൾ ടൈമർ ഓടുന്നുണ്ട്.
മറുവശത്തുനിന്ന് അവളുടെ മറുപടിയില്ല.
ഞാൻ ചെവിയിലേക്ക് ഫോൺ വെച്ച് വീണ്ടും പറഞ്ഞു.
ഞാൻ ചെവിയിലേക്ക് ഫോൺ വെച്ച് വീണ്ടും പറഞ്ഞു.
"ഹലോ ഹലോ ഹല്ലലോ...
കേൾക്കുന്നില്ലാ കേൾക്കുന്നില്ലാ..."
കേൾക്കുന്നില്ലാ കേൾക്കുന്നില്ലാ..."
ഇത്തവണ മറുവശത്തുനിന്ന് ചെറിയ ശബ്ദം കിട്ടീ...
"ഹലോ..."
അവളുടെ ആ ശബ്ദത്തിൽതന്നെ ഒരു എന്തോ മ്ലാനത ഉണ്ടായി.
"എന്തെടീ...?"
"നീ എവിടെയാ ഉള്ളേ...?"
"ഞാനിവിടെയൊന്നുമല്ല, വേറെയെവിടെയോ ആണ്.
നീ കാര്യം പറ..."
നീ കാര്യം പറ..."
"ഞാനിപ്പോ അവിടെയെത്തും...
എനിക്ക് നിന്നെയൊന്ന് കാണണം."
എനിക്ക് നിന്നെയൊന്ന് കാണണം."
"ഏയ്. ഇപ്പൊ കാണാൻ പറ്റില്ലാ...
എനിക്ക് എന്തൊക്കെയോ തിരക്കുണ്ട്.
മാത്രല്ലാ, അതുകഴിഞ്ഞും എനിക്ക് തിരക്കാണ്."
എനിക്ക് എന്തൊക്കെയോ തിരക്കുണ്ട്.
മാത്രല്ലാ, അതുകഴിഞ്ഞും എനിക്ക് തിരക്കാണ്."
"നിന്നെ കാണാൻ മാത്രമാണ് ഞാനവിടെ വരുന്നത്...
നിന്നെ മാത്രമേ എനിക്കറിയൂ.
നിന്നെ കാണാതെ ഞാൻ തിരിച്ചുപോവില്ല."
നിന്നെ മാത്രമേ എനിക്കറിയൂ.
നിന്നെ കാണാതെ ഞാൻ തിരിച്ചുപോവില്ല."
സീരിയസ്സാവാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.
"അല്ലെടീ ഞാൻ പറഞ്ഞില്ലേ......?"
"നീ എന്നോട് നേരിട്ട് പറഞ്ഞോ...
കുഴപ്പമില്ല.
പിന്നെ ഞാൻ നിർബന്ധിക്കില്ല."
കുഴപ്പമില്ല.
പിന്നെ ഞാൻ നിർബന്ധിക്കില്ല."
"അല്ലെടീ......"
ഇല്ല,
അപ്പോഴേക്കും അവൾ ഫോൺ ഡിസ്കണക്ട് ചെയ്തിരുന്നു.
അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
അപ്പോഴേക്കും അവൾ ഫോൺ ഡിസ്കണക്ട് ചെയ്തിരുന്നു.
അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് കാണുന്നുണ്ട് അവളുടെ മനസ്സ് കരയുന്നത് എനിക്ക് കേൾക്കാം...
തത്കാലത്തേക്കുള്ള തിരക്കുകളെല്ലാം മാറ്റിവച്ച് ഞാൻ നേരെ സ്റ്റേഷനിലേക്ക് പോയി.
സ്റ്റേഷനിൽ തിരക്കൊന്നുമില്ല, അവളെത്തിയിട്ട് കുറച്ചുനേരമായിട്ടുണ്ടാവും.
സ്റ്റേഷനിൽ തിരക്കൊന്നുമില്ല, അവളെത്തിയിട്ട് കുറച്ചുനേരമായിട്ടുണ്ടാവും.
ഞാനവിടെയെല്ലാം തിരക്കി... കണ്ടില്ല.
പതിയെ ലേഡീസ് വെയിറ്റിംഗ് റൂമിലേക്ക് ഒന്നെത്തിനോക്കി.
പതിയെ ലേഡീസ് വെയിറ്റിംഗ് റൂമിലേക്ക് ഒന്നെത്തിനോക്കി.
അതാ ആ മൂലയിൽ അവളിരിക്കുന്നു,
എനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞ അതേ ചുരിദാറുമിട്ട്.
എനിക്ക് വളരെ ഇഷ്ടമാണെന്ന് പറഞ്ഞ അതേ ചുരിദാറുമിട്ട്.
എന്തോ ചിന്തയിലാണവൾ.
ടേബിളിനുമുകളിലെ മാസികയോ ടിവിയിലെ രസികൻ പാട്ടുകളോ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ഞാൻ മുന്നിൽ ചെന്നുനിന്നിട്ടും അവളുടെ ചിന്തയിൽ നിന്നും അവൾ ഉണർന്നില്ല.
ടേബിളിനുമുകളിലെ മാസികയോ ടിവിയിലെ രസികൻ പാട്ടുകളോ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ഞാൻ മുന്നിൽ ചെന്നുനിന്നിട്ടും അവളുടെ ചിന്തയിൽ നിന്നും അവൾ ഉണർന്നില്ല.
ഞാനവളെ തട്ടിവിളിച്ചു.
ഒരു തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി തന്നെന്നെ നോക്കി.
ഒരു തെളിച്ചമില്ലാത്ത ഒരു പുഞ്ചിരി തന്നെന്നെ നോക്കി.
ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്ന് അവളുടെ വാടിയ മുഖം കണ്ടപ്പോഴെനിക്ക് മനസിലായി.
ഞങ്ങൾ പതുക്കെ സ്റ്റേഷന് പുറത്തേക്കിറങ്ങി.
ഞങ്ങൾ പതുക്കെ സ്റ്റേഷന് പുറത്തേക്കിറങ്ങി.
സമയം അഞ്ചരയാകാറായിരിക്കുന്നു.
ഊണിന്റെ സമയം കഴിഞ്ഞ് വളരെയേറെ ആയി.
ഊണിന്റെ സമയം കഴിഞ്ഞ് വളരെയേറെ ആയി.
ബൈക്ക് സ്റ്റാർട്ട് ചെയ്തതിന് ശേഷം ഞാനവളെ നോക്കി.
അവൾ പതുക്കെ വന്ന് സിംഗിൾ സൈഡഡായി ബൈക്കിലിരുന്നു.
അവൾ പതുക്കെ വന്ന് സിംഗിൾ സൈഡഡായി ബൈക്കിലിരുന്നു.
പലപ്പോഴും ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് 'പെൺകുട്ടികൾ ബൈക്കിന് പുറകിൽ സിംഗിൾ സൈഡഡായി ഇരിക്കുന്നതാണ് എനിക്കിഷ്ടം' എന്ന്.
അവൾ എന്നെ അനുസരിക്കുകയാണോ...?
അവൾ എന്നെ അനുസരിക്കുകയാണോ...?
ഭക്ഷണത്തിനായി ഒരു ഹോട്ടലിലേക്ക് കയറി.
കഴിക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല...
എനിക്കൊന്നും സംസാരിക്കാനും കഴിഞ്ഞില്ല.
കഴിക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല...
എനിക്കൊന്നും സംസാരിക്കാനും കഴിഞ്ഞില്ല.
നാലഞ്ചുമാസം മുമ്പ് വരെ ഞാനായിരുന്നു അവളെ നിർബന്ധിച്ചിരുന്നത്,
'സൗഹൃദത്തിന് പുതിയ മാനങ്ങൾ നൽകി നമുക്ക് ഒന്നായാലോ' എന്ന്.
വീട്ടിൽ ആലോചനകളുടെ ആലോചനകൾ വന്നുതുടങ്ങിയപ്പോഴാണ് ഞാനവളോട് ആരാഞ്ഞത്.
'സൗഹൃദത്തിന് പുതിയ മാനങ്ങൾ നൽകി നമുക്ക് ഒന്നായാലോ' എന്ന്.
വീട്ടിൽ ആലോചനകളുടെ ആലോചനകൾ വന്നുതുടങ്ങിയപ്പോഴാണ് ഞാനവളോട് ആരാഞ്ഞത്.
പക്ഷേ അപ്പോഴെല്ലാം അവൾ ഒഴിഞ്ഞുമാറി.
അവൾക്കെന്നെ ആ രീതിയിൽ കാണാനേ കഴിയില്ലെന്ന്.
അങ്ങനെയാണ് ആലോചനകൾക്ക് പുറകേ പോയത്.
അവൾക്കെന്നെ ആ രീതിയിൽ കാണാനേ കഴിയില്ലെന്ന്.
അങ്ങനെയാണ് ആലോചനകൾക്ക് പുറകേ പോയത്.
മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടെന്ന് അറിയിച്ചതിൻ പിന്നാലെയാണ് അവളുടെ മനംമാറ്റം തുടങ്ങിയത്.
'ഒന്നുകൂടി ആലോചിച്ചിട്ട് പോരെ...?' എന്ന ചോദ്യം കഴിഞ്ഞ ദിവസമാണ് മാറിയത്, വീട്ടുകാർ എല്ലാം ഉറപ്പിച്ചു എന്ന് പറഞ്ഞതിൻപ്പിന്നെ.
'ഒന്നുകൂടി ആലോചിച്ചിട്ട് പോരെ...?' എന്ന ചോദ്യം കഴിഞ്ഞ ദിവസമാണ് മാറിയത്, വീട്ടുകാർ എല്ലാം ഉറപ്പിച്ചു എന്ന് പറഞ്ഞതിൻപ്പിന്നെ.
"കുറച്ചു നേരം നമുക്കെവിടെയെങ്കിലും പോയിരിക്കാം...
ബീച്ച്...???"
ബീച്ച്...???"
അവളുടെ ചോദ്യം എന്റെ ചിന്തകളിൽനിന്നും എന്നെ ഉണർത്തി.
അവളെനോക്കി ഞാൻ പതുക്കെ തലയാട്ടി.
അവളെനോക്കി ഞാൻ പതുക്കെ തലയാട്ടി.
ഞങ്ങളെത്തുമ്പോഴേക്കും ബീച്ചിൽ തിരക്കൊഴിഞ്ഞു തുടങ്ങിയിരുന്നു...
ഇരുട്ട് തുടങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.
ഇരുട്ട് തുടങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.
ഞാനവിടെ മണൽപരപ്പിൽ ഇരുന്നു, അവൾ കുറച്ചു നേരം തിരയ്ക്കഭിമുഖമായി നിന്നു, എന്തൊക്കെയോ ചിന്തിച്ചുകൊണ്ട്.
കുറച്ചു കഴിഞ്ഞ് അവൾ എനിക്കരികിലായി വന്നിരുന്നു.
നീണ്ട മൗനമായിരുന്നു ഞങ്ങൾക്കിടയിൽ...
ഫോണിലൂടെ സംസാരിക്കുന്നത്രയും എളുപ്പമല്ല നേരിട്ടെന്ന് എനിക്ക് മനസിലാക്കിതന്ന നീണ്ട നിമിഷങ്ങളായിരുന്നത്.
നീണ്ട മൗനമായിരുന്നു ഞങ്ങൾക്കിടയിൽ...
ഫോണിലൂടെ സംസാരിക്കുന്നത്രയും എളുപ്പമല്ല നേരിട്ടെന്ന് എനിക്ക് മനസിലാക്കിതന്ന നീണ്ട നിമിഷങ്ങളായിരുന്നത്.
ഇരുട്ട് കൂടി...
ബീച്ച് വിജനമായിക്കൊണ്ടിരിക്കുന്നു.
ഞാനൊന്ന് ചുറ്റും നോക്കി...
വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ.
ബീച്ച് വിജനമായിക്കൊണ്ടിരിക്കുന്നു.
ഞാനൊന്ന് ചുറ്റും നോക്കി...
വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ.
ഇരുട്ടിന്റെ കാഠിന്യമാണോ അതോ ഒരു പെൺകുട്ടി കൂടെയുള്ളതാണോ എന്നുമനസിലായില്ല... എന്റെ ഉള്ളിൽ എന്തോയൊരു ഭയം നിറഞ്ഞു.
ഞാൻ തന്നെ മൗനത്തെ മുറിച്ചു.
ഞാൻ തന്നെ മൗനത്തെ മുറിച്ചു.
"പോകാം...
ഇരുട്ടുമൂടിയാൽ മദ്യപാനികളുടെ കേന്ദ്രമാണിവിടെ..."
ഇരുട്ടുമൂടിയാൽ മദ്യപാനികളുടെ കേന്ദ്രമാണിവിടെ..."
അവൾ പതുക്കെ എന്റെ തോളിലേക്ക് തല ചാരിക്കിടന്നു.
ചെറിയൊരു മൗനത്തിന് ശേഷം അവൾ ചോദിച്ചു...
ചെറിയൊരു മൗനത്തിന് ശേഷം അവൾ ചോദിച്ചു...
"എന്തേ നീ ഒന്നും മിണ്ടാത്തേ...?"ഞാനൊന്നും പറഞ്ഞില്ല.
"ഒന്നും പറയാനില്ലേ നിനക്ക്...?"
ഇത് ഞാനല്ലേ ചോദിക്കേണ്ടതെന്ന് ഞാനോർത്തു.
"ഒന്നു കളിയാക്കുകയെങ്കിലും നീ ചെയ്യ്..."
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
"ഞാനെന്തിനാ വന്നേന്ന് നിനക്കറിയാലോ...?
അതിനുള്ള മറുപടിയെങ്കിലും നീ താ...
നീയിങ്ങനെ എന്നോട് ഒന്നും സംസാരിക്കാതെ ഇരിക്കല്ലേ...
ഞാനാരുമല്ലെന്ന് എനിക്ക് തോന്നിപ്പോകുന്നു.
എനിക്കെന്തോ കരച്ചിൽ വരുന്നൂ നീ ഇങ്ങനെ ഒന്നും മിണ്ടാതെയിങ്ങനെ ഇരിക്കുമ്പോൾ..."
അതിനുള്ള മറുപടിയെങ്കിലും നീ താ...
നീയിങ്ങനെ എന്നോട് ഒന്നും സംസാരിക്കാതെ ഇരിക്കല്ലേ...
ഞാനാരുമല്ലെന്ന് എനിക്ക് തോന്നിപ്പോകുന്നു.
എനിക്കെന്തോ കരച്ചിൽ വരുന്നൂ നീ ഇങ്ങനെ ഒന്നും മിണ്ടാതെയിങ്ങനെ ഇരിക്കുമ്പോൾ..."
"അല്ലെടീ..."
ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് അവൾ തുടർന്നു.
"നീ ഇതുവരെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ...?
നിന്നിൽനിന്നും ഞാനെത്ര കേൾക്കാൻ ആഗ്രഹിച്ചിരുന്നൂ എന്ന് നിനക്കറിയുമോ...?"
നിന്നിൽനിന്നും ഞാനെത്ര കേൾക്കാൻ ആഗ്രഹിച്ചിരുന്നൂ എന്ന് നിനക്കറിയുമോ...?"
എന്റെ ചിന്ത വീണ്ടും ഓർമ്മകളിലേക്ക് പോയി...
'നമ്മുടെ സൗഹൃദം നമുക്കൊന്നുകൂടി ദൃഢമാക്കിയാലോ...?
നിനക്കെന്നെ ഇഷ്ടമാണെങ്കിൽ നിന്നെ പെണ്ണുകാണാനായി ഞാൻ വീട്ടിലേക്ക് വരാം...
ഒരിക്കൽപോലും നിനക്കെന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ...???'
നിനക്കെന്നെ ഇഷ്ടമാണെങ്കിൽ നിന്നെ പെണ്ണുകാണാനായി ഞാൻ വീട്ടിലേക്ക് വരാം...
ഒരിക്കൽപോലും നിനക്കെന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ...???'
ശരിയാണ് ഒരിക്കൽ പോലും ഞാനവളോട് 'എനിക്ക് നിന്നെ ഇഷ്ടമാണ്' എന്ന് പറഞ്ഞിട്ടില്ല.
മറുപടിയില്ലെന്ന് കണ്ടപ്പോൾ പതുക്കെ തല ഉയർത്തി അവൾ എന്നെ നോക്കി.
ഞാനവളേയും...
ഞാനവളേയും...
അവളുടെ കണ്ണുകൾ ഒരായിരം കഥകൾ എന്നോട് പറയുന്നുണ്ടായിരുന്നു...
ഒരായിരം കാര്യങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു.
ഒരായിരം കാര്യങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു.
"ഒരു പെണ്ണിന്റെ ഏറ്റവും വലിയ ധൈര്യമെന്താണെന്നറിയാമോ നിനക്ക്...???"
ഞാനവളെതന്നെ നോക്കി...
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ തുടർന്നു.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൾ തുടർന്നു.
"അവളെ സ്നേഹിക്കാനും സംരക്ഷിക്കാനും ഒരാണുണ്ടെന്നതാണ്..."
അവൾ എന്റെ കൈയ്യെടുത്ത് അവളുടെ കഴുത്തിനു പുറകിലൂടെ അവളുടെ തോളിൽ വച്ചു.
"ഇപ്പോൾ ഞാനുള്ളത് ലോകത്തിലെ ഏറ്റവും സേഫ് ആയിട്ടുള്ള സ്ഥലത്താണ്...
നിന്റെ കൈക്കുള്ളില്..."
നിന്റെ കൈക്കുള്ളില്..."
എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല...
ഞങ്ങൾക്കിടയിൽ വീണ്ടും ഒരു നീണ്ട മൗനമായി...
